
കൊവിഡ് കാലത്ത് ‘മുഖാവരണം’ ശീലമാകുന്നതിലേയ്ക്ക് ജനമനസ് മാറുന്നു. ഇതിനിടയിൽ മാസ്ക് നിര്‍ബന്ധമാക്കുകയും നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ ഈടാക്കാനുള്ള പൊലീസ് നടപടി ഈ ശീലത്തിന് വേഗത കൂട്ടും.
മാസ്ക്ക് നിത്യജീവിതത്തിൻ്റെ ഭാഗമാക്കണമെന്നും, ഉപയോഗിച്ച മാസ്ക്ക് വലിച്ചെറിയുന്നത് മറ്റൊരു മഹാമാരിയെ ക്ഷണിച്ചു വരുത്തുമെന്നും ‘കേരളവൺടി.വി ‘ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് മുതല്ക്കാണ് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയത്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200 രൂപയാണ് ഇരുന്നൂറ് രൂപ പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്.
വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു.
ബ്രേക്ക് ദി ചെയിൻ രണ്ടാം ഘട്ടമായി ” തുപ്പരുതേ തോറ്റു പോകും” പദ്ദതിയുടെ വിജയത്തിനും മുഖംമറക്കൽ നിയമം അനുകൂലമാണ്.